Sunday, September 14, 2008

താരക മലരുകള്‍ വിരിയും പാടം ദൂരേ

ചിത്രം : അറബിക്കഥ
രചന : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജിബാല്‍
പാടിയത് : വിനീത് ശ്രീനിവാസന്‍

താരക മലരുകള്‍ വിരിയും പാടം ദൂരേ, അങ്ങു ദൂരേ
വാടാമലരുകള്‍ വിരിയും പാടം നെഞ്ചില്‍, ഇടനെഞ്ചില്‍
കതിരുകള്‍ കൊയ്യാന്‍ പോകാം, ഞാനൊരു കൂട്ടായ് കൂടാം
ആകാശത്തമ്പിളിപോലൊരു കൊയ്ത്തരിവാളുണ്ടോ
കരിവളകള്‍ മിന്നും കയ്യില്‍ പൊന്നരിവാളുണ്ടേ

ഉറങ്ങാതിരിക്കിലും, ഉറങ്ങിയെന്നാകിലും
നീയെന്‍ കിനാവിലെ ചെന്താരകം
ഇരുട്ടിന്റെ ജാലകം തുറന്നെത്തി നോക്കുന്നു
ഉറങ്ങാത്ത തോഴനെ വെണ്‍ചന്ദ്രിക
വന്‍മതിലിന്‍ നാട്ടുകാരി നീയെന്‍ സന്ധ്യകളില്‍ കുങ്കുമം ചൊരിഞ്ഞൂ
ഓണവില്ലിന്‍ നാടുകാണാന്‍ പോകാം, ഓടിവള്ളം തുഴയുമ്പോള്‍ പാടാം
കൂടെവരൂ, കൂട്ടുവരൂ

പാടാതിരിക്കുവാനാവില്ലെനിക്കു നിന്‍
പ്രണയപ്രവാഹിനിയില്‍ അലിഞ്ഞീടവേ
കാറ്റേറ്റുപാടുമീ പാട്ടിന്‍ ലഹരിയില്‍
ഉള്‍ച്ചില്ലയാകവേ പൂത്തുലഞ്ഞൂ
കന്നിവെയില്‍ കോടി ഞൊറിയുന്നു, വേളിപ്പെണ്ണായ് നിന്നെയൊരുക്കുന്നു,
പൂങ്കിനാവിന്‍ നൂലെടുത്തു കോര്‍ക്കാം, മാലയാക്കി നിന്റെ മാറില്‍ ചാര്‍ത്താം
കൂടെവരൂ, കൂട്ടുവരൂ

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ചിത്രം : അറബിക്കഥ
രചന : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജിബാല്‍
പാടിയത് : യേശുദാസ്

തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിയ്ക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിയ്ക്കാറുണ്ടെന്നും
വിടുവായിത്തവളകള്‍ പതിവായി കരയുന്ന
നടവരമ്പോര്‍മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു

ഒരുവട്ടി പൂവുമായ് അകലത്തെ അമ്പിളി..
തിരുവോണ തോണിയൂന്നുമ്പോള്‍
തിരപുല്‍കും നാടെന്നെ തിരികേ വിളിക്കുനു
ഇളനീരിന്‍ മധുരക്കിനാവായ്


തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു

Monday, September 8, 2008

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം

കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
കൊലുകൊലുങ്ങനെ കാട്ടുപൂക്കള്‍
ചിരികള്‍ തൂകിയ കാലം.

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാനതിന്റെ കീഴില്‍ നിന്നു

പാട്ടു പാടിയും വീണ മീട്ടിയും പാട്ടു പാടിയും വീണ മീട്ടിയും
കൂട്ടുകാരിയായ്...കൂട്ടുകാരിയായി നീ...

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
മാലകോര്‍ത്തു ഞാന്‍ നിനക്ക് മന്ത്രകോടി വാങ്ങി വെച്ചു...
പന്തലിട്ടു കാത്തിരുന്നു
പന്തലിട്ടു കത്തിരുന്നു

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..

കണ്ടില്ല നിന്നെ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം
കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നേ മാത്രം...

പൊന്‍‌കിനാക്കള്‍ പൂത്തകാലം
പൊന്‍‌കിനാക്കള്‍ പൂത്തകാലം
പൊന്‍‌കിനാക്കള്‍ പൂത്തകാലം

കോമരതുമ്പീ കോമരതുമ്പീ....

പറന്ന് പറന്ന് പറന്ന് ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടി ഞാനൊരു പൂമരത്തുമ്പി..
ആ ആ ആ പൂമരത്തുമ്പി..